Monday, October 1, 2018





ഒറ്റനിഴൽ
------------
നീ മറന്നു പോയ നിന്റെ തെരുവിലേക്ക്‌
ഭൂതകാലത്തിന്റെ വില്ലുവണ്ടിയിൽ
ഒരു സ്വപ്നത്തിലെന്നപോൽ ഞാൻ
വീണ്ടുമൊരിക്കൽ വന്നിറങ്ങുന്നു.

തെരുവിലൂടെ ഒരു കാറ്റിനൊപ്പം
നീ വീണ്ടുമെന്റെ തോൾ ചാരി
വിരൽ കോർത്തുനടക്കുന്നു
നമുക്കപ്പോൾ ഒറ്റനിഴലായിരുന്നു ,

നിന്റെ നീണ്ടു മെലിഞ്ഞ കൈവരലുകൾ,
നീ വരച്ച കോലങ്ങൾക്കിടയിലൂടെ ,,
എന്നെ തെരുവിന്റെ ആത്മാവിലെക്ക്‌
കൂട്ടികൊണ്ടു പോയി .

എത്ര ഭാഷകളിലാണു
തെരുവ്‌ നമ്മാളൊട്‌ സംസാരിക്കുന്നത്‌ .
ഒരു ലോകം മുഴുവൻ നമ്മളെ
സ്നെഹപൂർവ്വം നോക്കുന്നത്‌ പോലെ തോന്നി ,
ആ നഗരത്തോളം പ്രായം ചെന്ന
ജൂദ വൃദ്ധ വിറയാർന്ന
ചുണ്ടുകൾ കൊണ്ട്‌ നിന്റെ നെറ്റിയിൽ ചുംബിച്ചപ്പോൾ
ഞാനാ പള്ളി മിനാരത്തോളം ഉയർന്ന്
നിന്നോടുള്ള പ്രണയത്തിൽ അഹങ്കരിച്ചു നിന്നു  .

നാം വീണ്ടും ആ പഴയ
വ്യാപാര തെരുവിലൂടെ
കൈകോർത്ത്‌ മുന്നോട്ട്‌ നടന്നു
നമുക്ക്‌ ഒരേ നിഴൽ

തെരുവിനു പശ്ചിമഘട്ടത്തിന്റെയും
അറബിക്കടലിന്റെയും സുഗന്ദം .
മഞ്ഞൾ ,രക്തചന്തനം
ഉപ്പുകാറ്റിലലിഞ്ഞു
നിന്നെ വീണ്ടും സുന്ദരി ആക്കിയിരിക്കുന്നു ,

നീ പിച്ചവെച്ച തെരുവ്‌ .
നീ മറന്ന് പോയ വഴികൾ .

 പെട്ടന്ന് എവിടുന്നോ ഒരു
 പെൺകുട്ടി ഓടി വന്ന് എന്നെ ചുറ്റിപിടിച്ച്‌
ചുവന്ന ചായം തേച്ച
മൺഭിത്തി ഉള്ള വീട്ടിലെക്ക്‌
കൈചൂണ്ടി വിതുംബി കരഞ്ഞു
വീടിന്റെ ചുവരു നിറയെ
നീ വരച്ച്‌ വെച്ച  ചിത്രശലഭങ്ങൾ .
സാലഭൻഞ്ചികമാർ ,,

വിതുംബി കരയുന്ന പെൺകുട്ടിയുടെ
പിന്നാലെ, വണിക്കുകൾ സ്വപ്നങ്ങൾ
കടത്തി കൊണ്ടു പോയ
തുറമുഖത്തിലെക്ക്‌ നാം നാടന്നു നീങ്ങി
നീ എന്റെ ചെവിയിൽ മന്ത്രിച്ചു,
"ഈ മണൽ നിറയെ എന്റെ കാൽപാടുകളുണ്ടാവും
പല വലിപ്പതിൽ പല ചെരുപ്പുകളിൽ '"

ഞാൻ അപ്പോഴും നിന്നെ ചേർത്ത്‌ പിടിച്ചിരിന്നു ,
നമുക്ക്‌ അപ്പോഴും ഓരെ നിഴൽ

കടൽ കരയിലെ കല്ലിൽ ഒരു ഒറ്റചിലങ്ക
നമ്മളെയും കാത്തിരുന്നു
മറുചിലങ്ക
വണിക്കുകളോടൊപ്പം
തെരുവുപേക്ഷിച്ചിരുന്നു

ആ എട്ടുവയസു കാരി കുട്ടി
അപ്പോഴും കടൽ കരയിലെ മണലിൽ
"ഭയം  "എന്ന് എഴുതുന്നുണ്ടായിരുന്നു

ഒരേ നിഴലുകളുള്ള നമ്മൾ
തെരുവിൽ നിന്നും അതേ വാതിലൂടെ
പുറത്തു കിടന്നു  അവിടെ
നമ്മളെയും കാത്ത്‌
ഭൂതകാലത്തെ വില്ലുവണ്ടി ,,,
നീ പിന്നെയും എന്റെ കാതിൽ മന്ത്രിച്ചു
"ഈ തെരുവ്‌ ഇപ്പൊഴെന്റെതല്ല "

അപ്പോൾ നമ്മുടെ ഒറ്റ നിഴൽ
നമ്മളെ ഉപേക്ഷിച്ചിരുന്നു..

Thursday, October 17, 2013

ഇരുട്ടിലെ തിളങ്ങുന്ന കണ്ണ് ,
കറുത്തത് ആണെന്നും 
പൂച്ചയാണെന്നും.
ഉറി വിട്ട് ഫ്രീസറിൽ ഇടം തേടിയ 
ഉണക്കമീൻ വാസന പറയുന്നു ..

ദെ ,,മറ്റൊരിടത്തിൽ 
ഒരു കപ്പ് വിത്ത്‌ ഔട്ട്‌ 
വെളുത്ത പൂച്ച 
മൊത്തി കുടിക്കുന്നു 
പഴയൊരു ശീല്ക്കാരൻ
പഞ്ചാര രോഗി

വരയനോരുത്തൻ.
പഴയ പുലി .
വെള്ളെഴുത്ത് കണ്ണട ,
ചാരു കസേര കയ്യിലിരുന്നു
ദേശാഭിമാനി ചുരണ്ടി കളിക്കുന്നു
ഒർമകളുടെ രോമ ചുരുകൾ
പുക വളയങ്ങളായി
ആകാശത്തേക്ക് പറത്തി വിടുന്നു

സകലമാന പുലികളും
നഖം കൊഴിഞ്ഞു പൂച്ച ആവുന്നു
എണ്ണം പറഞ്ഞ പൂച്ചകൾ
രോമം കൊഴിഞ്ഞ് എലികളും
ഇനി മാളങ്ങൾ ശരണം .
സകല പക്ഷി മൃഗാദികൽക്കും
ജാതിയും ഉപജാതിയും 
നഷ്ടപെടും കാലം, 
കാക്ക മുട്ടയിൽ പരുന്ത് 
വിരിയും കാലം, 
പട്ടി പൂച്ചയോട് 
ഇണ ചേരും കാലം ,
മാൻ പേട സിംഹത്തിനു 
പ്രണയപൂർവ്വം കടാക്ഷ 
മെറിഞ്ഞു കൊടുക്കും കാലം ,
അന്ന് വരുമായിരിക്കും
മനുഷ്യൻ സ്വപ്നം കണ്ട
കമ്മ്യൂണിസം 

Sunday, February 3, 2013

വെറുതെ

എന്ന് മുതലാണ്‌ നാം 
ഇന്നലകളെ ഭയപ്പെട്ടു തുടങ്ങിയത് 
എന്ന് മുതലാണ്‌ നാം 
നാളെയിലേക്ക് നോക്കി 
നെടുവീര്‍പ്പിട്ടത് ....

കൊഴിഞ്ഞ പഴുത്തില നോക്കി
ചിരിക്കാന്‍ പച്ചിലകള്‍ ഉള്ള
ഒരു മരം പോലും
വഴി ഓരങ്ങളില്‍
അവശേഷിക്കുന്നില്ല

വരൂ നമുക്ക് ഉടുതുണി ഉരിഞ്ഞ
പുഴ തേടി പായുന്ന
മാലിന്യങ്ങളുടെ ഓവ് ചാല്‍
മുറിച്ചു കടന്നു നാളെയുടെ
വറുതി തേടി നടക്കാം

നനുത്ത ചുംബനം കൊതിച്ച
കാമുകിയുടെ ചുണ്ട് പോല്‍
വഴികള്‍ എല്ലാം
വിണ്ട് ഉണങ്ങിയിരിക്കുന്നു ...

Tuesday, July 24, 2012

ആസിഡ് റൈന്‍

ഇരുള്‍കൊതിച്ചവന്റെ പാട്ടി -
ലൊളിച്ച് വെച്ച മൌനമാണ്‌-
നീ എനിക്കെന്റെ സ്വപ്നമേ ...


ചിരിച്ചും ,കരഞ്ഞും, കഥ പറഞ്ഞും 
കനവു തേടി കടല്‍ കടന്ന
വിഷാദ സംഗീതം ...

പിന്നൊരു സമയ തിരിച്ചിലില്‍
ഘടികാര സൂചിയുടെ
പിന്നിലെവിടെയോ
നമുക്ക് ഉടുപ്പുകള്‍ നഷ്ടമായി

ദിക്ക് തെറ്റി വീശിയ
വിയര്‍പ്പു മണക്കുന്ന കാറ്റ്
വേരില്ലാ മലകളി -
ലിടിച്ചു പെയ്തത്
അനുരാഗത്തിന്റെ
അമ്ല മഴ
..   

Sunday, April 15, 2012

കുമ്പസാരം ,,, ഇല്ലുഷ്യന്‍ II




കുമ്പസാരം  ,,,ഇല്ലുഷ്യന്‍ II  


ഒരിക്കല്‍ എന്റെ കവിതയില്‍ നിന്നും 
അവസാനത്തെ പട്ടിയെയും 
തെരുവിലേക്ക് ഇറക്കി വിടും 
അവയുടെ ശബ്ദമില്ലാ വാക്കുകള്‍ 
അറുത്തെടുത്ത് ചവറുകള്‍ക്കൊപ്പം 
തെരുവിളക്കിന്റെ മുന്നില്‍ തീക്കൂന കൂട്ടും 

ഉദ്ധാരണ ശേഷി നഷ്ടപ്പെട്ട് 
വോട്ടു ബാങ്ക് സമൂഹങ്ങള്‍ ഉറങ്ങുന്ന 
ഈ മഹാ നഗരത്തിന്റെ -
ഇരുളടഞ്ഞ മൂലയിലോന്നില്‍ വെച്ച് 
ചത്ത്‌ പോയ ദൈവത്തെ കുറിച്ചോര്‍ത്ത്
വിലപിച്ച് കരയും 

പിന്നെ , അനേകം വൈദികരാല്‍ 
ഭോഗിക്കപെട്ടു ഉദര രോഗം വന്നു 
ചത്ത്‌ ചീര്‍ത്ത കുഞ്ഞാടില്‍ ഒന്നിന്റെ 
ജഡം ചുട്ടു തിന്നാന്‍ ,എന്റെ 
കഴുകന്‍ കണ്ണുമായി 
ചുടല പറംബ് തേടി പായും 

പകലറുതികളിലോന്നില്‍ 
ഗതകാല സ്മരണകളില്‍ കാറിത്തുപ്പി 
വിരല്‍ തുമ്പില്‍ വിപ്ലവം നടത്താന്‍ 
നഗര വേശ്യയുടെ വാറ്റുപുരയിലേക്ക്‌ 
നൃത്ത ചുവടുമായ് നടന്നു പോകും 

ഒടുക്കം ഒരു തേങ്ങലോടെ ,
സാഹചര്യ തെളിവുകള്‍ കൊണ്ട് 
പിഴച്ചു പോയ എന്റെ ഗ്രാമ കന്യയുടെ 
മുടിയിഴകളില്‍ മുഖം പൂഴ്ത്തി 
ഒരു കുമ്പസാരം ,
പിന്നെ എനിക്കും അവള്‍ക്കും ഒരേ മണം............ 















Monday, March 5, 2012

പ്രണയ ഷുദ്രം പ്രണയ ഷുദ്രം


പ്രണയ ഷുദ്രം
.................................
,മര ഓന്ത്
..............
ഇരുന്ന മരത്തിന്റെ
നിറം കുടിച്ചു ,കണ്ണുരുട്ടി
നാവു നീട്ടി ഇരപിടിച്ചു
വിശപ്പടക്കി ,അടുത്ത
മരത്തിലേക്ക് ഒറ്റ ചാട്ടം
...................
പാറ്റ
.........
നിശബ്ധയാണ് ..
പക്ഷെ കരണ്ട് തീര്‍ത്തത്
ഹൃദയത്തോളം
ഇപ്പോള്‍ നിനക്കും
എനിക്കും രക്തമില്ല

മൂട്ട .......
ചുറ്റുപാടും ചൂടാണ്
അകവും പുറവും ,
എങ്കിലും നിശബ്ദയായി
രക്തമൂറ്റി ..അപരന്റെ
തലയിണ തേടി പോകുമ്പോള്‍
എനിക്ക് ചുവന്ന്‍ തിണര്‍ത്ത
പാടുകള്‍ മാത്രം ബാക്കി