Tuesday, December 14, 2010

ഇല്ലുഷന്‍........

നഗരത്തില്‍ ഒറ്റപ്പെട്ട കണ്ണ് കണ്ടത്.

വഴിവിളക്കിന്റെ മറവില്‍

നായ്ക്കളുടെ സംഭോഗം

ഒന്ന് മറ്റൊന്നിനെ തിരിച്ചറിയാതെ

രമിച്ചു കൊണ്ടിരിക്കുന്നു

ലിങ്ക ഭേദം ഇല്ലാത്ത സംഭോഗം

പാതി പെറ്റു, മരിച്ച പെണ്ണിന്റെ ജഡം

സയാമിസ് ഇരട്ടകളെ പോലെ തോന്നും

നിലത്തു വീണ ചോര തുള്ളിയില്‍

ഇപ്പോഴും ഈച്ച ആര്‍ക്കുന്നുണ്ട്

ഇത് വയസ് അറിയാത്ത പ്രസവം

അംബര ചുംബികളുടെ മുന്നില്‍

ചിലരെ വില്പനയ്ക്ക് വെച്ചിരിക്കുന്നു

കറുത്ത കുപ്പയക്കരായ സ്ത്രീകള്‍

മുകളിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി

ആരെയോ വിളിച്ചു കരയുന്നു

ഇവര്‍ മാറിടം നഗ്നമായവര്‍ ,

ചവറു കൂബാരത്തില്‍ നിന്നും

കയ്യുറകളും ,അടിവസ്ത്രങ്ങളും

നിലവിളിച്ചു തുടങ്ങി ,ചീഞ്ഞളിഞ്ഞ ഗന്ധം,

അവയ്ക്കും അസഹനീയം .

ഇവര്‍ വലിച്ചെറിയ പെട്ടവര്‍.

ഒറ്റപെട്ടു പോയവന്‍ തന്‍റെ

കണ്ണുകള്‍ ചൂഴ്ന്നെടുത്ത്‌

മാലിന്യങ്ങളുടെ പുഴയിലേക്ക് വലിച്ചെറിഞ്ഞു.

....ഇത് പാപ മോചനം

Monday, December 6, 2010

പ്രിയ നെരുദ....

ഞങ്ങള്‍ക്ക് നിന്നെ പോലെ ശ്യ്ത്യം നിറഞ്ഞ പൈന്‍ മര താഴ്വരകളും

ഗോതമ്പ് പാടങ്ങളും ഇല്ലായിരുന്നു ,എങ്കിലും

ഞങ്ങള്‍ പ്രണയിച്ചു ......ഈ

റബ്ബര്‍ തോട്ടങ്ങളിലും കശുമാം തോപ്പുകളിലും വച്ച്

അവളുടെ മേനിക്കു തൊഴുത്തിന്റെ ഗന്ധംആയിരുന്നു ,എങ്കിലും

ഞാന്‍ അവളെ കെട്ടിപ്പുണര്‍ന്നു .

നല്‍കാന്‍ ചേരി പഴങ്ങളും ഹെയിസല്‍ പുഷ്പങ്ങളും ഇല്ലാതെ തന്നെ ,

ഞങ്ങള്‍ ഒന്നായി ഈ മുള്‍പടര്‍പ്പു കളില്‍ ,

അവളുടെ പിന്കഴുത്തിനു എന്നും

വിയര്‍പ്പിന്റെ ഉപ്പായിരുന്നു, ഞാന്‍ അവളെ ചുംബിച്ചു ആവേശത്തോടെ

......പക്ഷെ ,എന്റെയും നിന്റെയും

പ്രണയത്തിന്റെ ഒടുക്കം ഒന്നായിരുന്നു

നിനച്ചിരിക്കാത്ത നേരത്ത്

എന്തിനായിരുന്നു നീ ..

.ഇന്ന് ഒരു സമ്മതവും ചോദിക്കതെ

എന്റെ സ്വപ്നത്തിലേക്ക് കടന്നു വന്നത് ,

എന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് വിങ്ങി പൊട്ടിയത്

നിന്റെ കണ്ണീര്‍ ശരീരത്തോടൊപ്പം

എന്റെ മനസിനെയും ചുട്ടു പൊള്ളിച്ചു ,

നിന്റെ ആലിംഗനത്തിന്റെ ചുടും ,മുടി ഇഴകളുടെ സുഗന്ധവും ..

ഇപ്പോളും എന്നില്‍ ഉണ്ട്

പിന്നീടു ഒന്ന് പറയുക പോലും ചെയ്യാതെ,

നീ എന്നില്‍ നിന്ന് അപ്രതീക്ഷ ആയി

പണ്ടും നീ ഇങ്ങനെ ആയിരുന്നു ,,

നിനച്ചിരിക്കാത്ത നേരത്ത് കടന്നു വരുന്നവള്‍

ഒരു ചെറു കാറ്റില്‍ പറന്നു പോകുന്നവള്‍ ..........

പാവം ഈശ്വരന്‍

ഒരു പാട്ട് കേട്ടു ഇങ്ങനെ ചിന്തിച്ചു ഉറങ്ങിപോയത് അറിഞ്ഞില്ല .".ഈശ്വരന്‍ ഹിന്ദുവല്ല ക്രിസ്ത്യാനി അല്ല ഇസ്ലാമും അല്ല"

വെറുതെ അല്ല ഈശ്വരന്‍ സമുഹത്തില്‍ ഒറ്റ പെട്ട് പോയത് എന്നൊക്കെ ചിന്തിച്ചു ഞാന്‍ അങ്ങ് ഉറങ്ങിപോയി ..എന്തായാലും

എന്റെ സ്വപ്നത്തില്‍ ആ പാവം ഈശ്വരന്‍ പ്രത്യക്ഷ പെട്ട് കേട്ടോ ..ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു

ഈശ്വരാ നിനക്ക് യുദ്ധം ചെയ്യാന്‍ അറിയുമോ ?

ഈശ്വരന്‍ :ഇല്ല

ഞാന്‍ :നിനക്ക് ബോംബ്‌ ഉണ്ടാക്കാന്‍ അറിയുമോ

ഈശ്വരന്‍ :ബോംബോ അതെന്താണ് കുഞ്ഞേ ..

ഞാന്‍ :അതൊക്കെ പോട്ടെ നിനക്ക് സ്വന്തമായി ഒരു കൊട്ടേഷന്‍ ടീം ഉണ്ടോ കൈ വെട്ടാനും കഴുത് അരക്കാനും കൊല്ലാനും ഒക്കെ ആയി

ഈശ്വരന്‍ :അതിനു എനിക്കെവിടെ ശത്രുക്കള്‍ ...

സത്യത്തില്‍ അപ്പോള്‍ എനിക്ക് ഈശ്വരനോട് സഹതാപം തോന്നി ...ഈശ്വരന്‍ ആണ് പോലും ഈശ്വരന്‍ ..ഇതൊന്നും അറിയാത്ത നീ എന്ത് ഈശ്വരന്‍ ..ഇതാണ് ചോദിയ്ക്കാന്‍ വന്നത് പക്ഷെ അതങ്ങ് വിഴുങ്ങി ...അങ്ങേരു കോപിച്ചാലോ

പിന്നെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു ...നിന്റെ മതം ഏത ...

നോ രക്ഷ ..അറിയില്ല അത്രേ ..ജാതി ?അതും ഇല്ല എന്ന്

കഷ്ടം ഇതിനെ ഒക്കെ എങ്ങനെ ..റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കും

പത്താം ക്ലാസില്‍ പരീക്ഷ എഴുതിക്കും ...ഒരു ജോലി പോലും കിട്ടില്ല...

.പിന്നെയും എന്റെ ചോദ്യം

നിനക്ക് സ്വന്തമായി ഒരു വീടുണ്ടോ ?

നിന്റെ ഒക്കെ ഹൃദയം ആണ് അത്രേ എന്റെ വീട്

എന്ന സ്ഥിരം തത്വശാസ്ത്രം ആയിരുന്നു അങ്ങേരുടെ മറു പടി ...എനിക്ക് സഹിക്കാവുന്നതില്‍ അപ്പുറം ആയിരുന്നു അത്

സഹികെട്ട് ഞാന്‍ ചോദിച്ചു ..അല്ലടോ ..ഇയാള്‍ക്ക് വേണ്ടി അല്ലെ ഞങ്ങള്‍ പള്ളി പൊളിച്ചതും

അമ്പലത്തിനു ബോംബു വച്ചതും ..മറ്റുള്ളവന്റെ കഴുത് അറത്തതും യുദ്ധം ചെയ്തതും ഒക്കെ

അതിനു കിട്ടിയ മറു പടി എന്നെ കരയിച്ചു കളഞ്ഞു ..ഈശ്വരന്റെ വീട്ടില്‍ കേബിള്‍ കണക്ഷന്‍ കിട്ടിയിട്ടില്ല പോലും

ഇതൊന്നും ലൈവ് ആയി അദ്ദേഹം കണ്ടിട്ടില്ല അത്രേ ...ആരോ പറഞ്ഞു കേട്ടുള്ള അറിവേ ഉള്ളു പാവം

ഇവിടെ നടക്കുന്നത് ഒന്നും അറിഞ്ഞിട്ടില്ല ...ഞാന്‍ ആയിട്ട് ഒന്നും വിഷധീകരിക്കാനും നിന്നില്ല ...

എങ്കിലും അങ്ങേര്‍ പോകുന്നതിനു മുന്പ് എന്നോട് ഒരു കാര്യം ചോദിച്ചു

"മക്കളെ നിങ്ങള്‍ എന്റെ പേരില്‍ പകുത്തെടുത്ത ആ ഭൂമിയില്‍ നിന്നും

ഒരു രണ്ടു സെന്റ്‌ സ്ഥലം എനിക്ക് തരുമോ ...എനിക്കൊരു കുടില് കെട്ടി താമസിക്കുവാന ..."

കാഴ്ചകളില്‍ നിന്നും പുറം തിരിഞ്ഞു നടക്കാം

സുഹൃത്തെ നമുക്ക് കാഴ്ചകളില്‍ നിന്നും

പുറം തിരിഞ്ഞു നടക്കാം

വഴിയരികില്‍ ഉള്ളവര്‍ നമുക്ക് അന്യര്‍

അവനു വിശന്നാലും ,വിഷം തീണ്ടിയാലും നമുക്കെന്ത് ?

നമ്മുടെ മക്കള്‍ കോംബ്ലാന്‍ കുടിച്ചു സുരക്ഷിതര്‍ ആണ്

ജീവനുള്ള ശവങ്ങളില്‍ ചവിട്ടാതെ നടക്കുക ...

ചിലപ്പോള്‍ അവ നമ്മെ വീഴ്ത്തി കളയും

എങ്കിലും ,നമുക്ക് ഇവര്‍ക്കായി

ക്യാമറക്ക്‌ മുന്നില്‍ കണ്ണീര്‍ ഒഴുക്കാം..

ഇവരുടെ പെരുവിരല്‍ നമ്മെ തുണക്കതിരിക്കില്ല ..

പിന്നെ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടക്കാം

കെട്ടുവള്ളങ്ങളിലെ ശീതികരിച്ച മുറികളില്‍

പുതപ്പുകള്‍ നമ്മെ കാത്തിരിക്കുന്നു ...

ഞാന്‍ നിന്റെ വിശ്വസ്തന്‍

വാലാട്ടിയും ,മുട്ടിയുരുമിയും സ്നേഹം പ്രകടിപ്പിച്ചവന്‍

നീ എറിഞ്ഞു തരുന്ന അപ്പ കഷ്ണങ്ങള്‍ക്ക് വേണ്ടി ..

വായില്‍ വെള്ളം ഊറിച്ചു ഞാന്‍ കാത്തു നിന്നു..

നീ അരികില്‍ വരുമ്പോള്‍ ,ഈ നാല്‍ക്കാലി ഇരുകാലി

ആയി മാറി നിന്നെ ആലിംഗനം ചെയ്തു ..

നിന്റെ ആന്ജകള്‍ അനുസ്വരിച്ചു ,ഹസ്ത ദാനം ചെയ്തു

വളയം ചാടി, വട്ടം ഇരുന്നു ,

എന്നും നിന്റെ സന്ധതികള്‍ക്കും ഭവനത്തിനും കാവലാള്‍ ഞാന്‍.

ഒടുവില്‍ നീ ...എന്നെ വരി ഉടച്ചു ഒരു ഷണ്ഡന്‍ ആക്കി ....

ഇപ്പോഴും ..ഞാന്‍ നിന്റെ വിശ്വസ്തന്‍ ...

Sunday, November 28, 2010

നീയും ഞാനും നമ്മളും..

നീയും ഞാനും നമ്മളും...

ഹോസ്റ്റല്‍ മുറിക്കു മുന്‍പില്‍കൂട്ടിയിട്ട

ചെരുപ്പുകള്‍ക്ക് തുല്യര്

‍പുതിയവ വരുമ്പോള്‍ തട്ടിയും, ചവിട്ടിയും

തൊഴിച്ചു മാറ്റിയും, ഒതുക്കപ്പെട്ടവര്‍

തൊങ്ങല്‍ വച്ചതും ,നിറം പുശിയതും

നിതംബം ഇളക്കുന്നവയും ,ആയ

പുതിയവ ഈ വഴി വന്നു

നിന്റെ വാതില്‍ മുട്ടും എന്ന്

മുന്‍പേ പറയാമായിരുന്നു ,

വശം ഒതുങ്ങി ,വഴി മുടക്കാതെ

ഞങ്ങള്‍ എന്നെ മാറിയിരുന്നെനെ..

എന്റെ പെണ്‍ ചിലന്തിക്കു


എന്റെ വഴികളില്‍ വല വിരിച്ചു കാത്തിരുന്നവള്‍

സുഗന്ധം പരത്തിയും ചിരിച്ചും

അവളിലേക്ക്‌ അടുപ്പിച്ചു ...

കാന്തം പിടിപ്പിച്ച കണ്ണുകള്‍ ഉള്ള നീ

ഓരോ നൃത്തചുവടിലും നെയ്തു

എന്നെ കുരുക്കിയ കെണി.

നിന്റെ ചിരികള്‍ക്ക് പോലും

ചിലങ്കയുടെ നാദവും താളവും ...

ഇരുട്ടില്‍ ,പതിഞ്ഞ ശബ്ധത്തില്‍

ഇണ ചേരാന്‍ മൊഴിഞ്ഞു ..നീ ..

പാതി മയക്കത്തില്‍ ഞാന്‍ മറന്നു

ഒടുവില്‍ നീ ഇണയെ തിന്നും എന്ന്

Wednesday, October 20, 2010

പ്രിയ നെരുദ....ഞങ്ങള്‍ക്ക് നിന്നെ പോലെ ശ്യ്ത്യം നിറഞ്ഞ പൈന്‍ മര താഴ്വരകളും

ഗോതമ്പ് പാടങ്ങളും ഇല്ലായിരുന്നു ,എങ്കിലും ഞങ്ങള്‍ പ്രണയിച്ചു ......ഈ

റബ്ബര്‍ തോട്ടങ്ങളിലും കശുമാം തോപ്പുകളിലും വച്ച് അവളുടെ മേനിക്കു തൊഴുത്തിന്റെ ഗന്ധംആയിരുന്നു ,എങ്കിലും ഞാന്‍ അവളെ കെട്ടിപ്പുണര്‍ന്നു . നല്‍കാന്‍ ചേരി പഴങ്ങളും ഹെയിസല്‍ പുഷ്പങ്ങളും ഇല്ലാതെ തന്നെ ,ഞങ്ങള്‍ ഒന്നായി ഈ മുള്‍പടര്‍പ്പു കളില്‍ ,അവളുടെ പിന്കഴുത്തിനു എന്നും

വിയര്‍പ്പിന്റെ ഉപ്പായിരുന്നു, ഞാന്‍ അവളെ ചുംബിച്ചു ആവേശത്തോടെ ......പക്ഷെ ,എന്റെയും നിന്റെയും

പ്രണയത്തിന്റെ ഒടുക്കം ഒന്നായിരുന്നു


Monday, October 11, 2010

ഉം ........

നമുക്ക് കണ്ണുകളിലുടെ സംസാരിക്കാം

മൗനം..............

..........

ഇഷ്ടം കൂടിയാല്‍ ........?

ഞാന്‍ വിരല്‍ തൊട്ടു.....

...........

എന്തിനാ വിരല്‍ തൊടാന്‍ പറഞ്ഞെ ?

(എന്റെ ചുണ്ടുകള്‍ക്ക് കണ്ണീരിന്റെ നനവും ഉപ്പും )

........എനിക്ക് മുഖത്ത് നോക്കാന്‍ ചമ്മലകുന്നു .............

Friday, October 8, 2010

പല്ലി
സത്യവും അസത്യവും തിരിച്ചറിയാതെ
ഉത്തരത്തിലും വാതില്‍പടിയിലും വെറുതെ
ചിലച്ചു കൊണ്ടേ ഇരിക്കുന്നു

പൂച്ച
സത്യത്തിന്റെ വ്യക്താക്കള്‍
ഉത്തരതില്‍നിന്നും താഴെവീഴാന്‍ തക്കം പാര്‍ത്ത്
കൊതിയോടെ പതുങ്ങി ഇരിപ്പാണ്

Sunday, September 26, 2010

ഇനി ഞമ്മളെ പറ്റിക്കാന്‍ നോക്കണ്ട

അല്ല ചങ്ങായി ഞീ പിന്നേം എന്നെ പറ്റിച്ചു അല്ലെ ?
ചോരന്റെ നെരം പച്ചെന്നു പറഞ്ഞിട്ട്
ഞാം കൊത്തിനോക്കി ....ചോപ്പന്നെയാ ചോരക്കു .
ഏറചീം ചോപ്പന്നെയാ ........

Tuesday, September 21, 2010

പേനയുടെ വിലാപം

എഴുതി എഴുതി മഷി ഒഴിഞ്ഞു
കഥ ,കവിത ,പ്രണയലേഖനം .
പരീക്ഷകള്‍ ,കുറെ പരീക്ഷണങ്ങള്‍
കത്തുകള്‍ -സുഹൃത്തിന് അമ്മയ്ക്ക്
കയ്യൊപ്പുകള്‍ -അച്ഛന്റെ ചെക്ക് പുസ്തകത്തില്‍
ഉടപിറന്നവരുടെ വിവാഹ സാക്ഷ്യം
ആധാരം ,അടിയാധാരം അങ്ങനെ കുറെയേറെ .....
ഇപ്പോള്‍ മഷിഒഴിഞ്ഞു മുന ഒടിഞ്ഞു, ചവറ്റു കുട്ടയില്‍ .
തനിച്ചിരുന്നു തിരിഞ്ഞു നോക്കുമ്പോള്‍
എഴുതിവച്ചവ ചിരിക്കുന്നുചിലത് പുച്ഛത്തോടെ .....
(എഴുത്ത് മേശയിലെ പുത്തന്‍ പേനകളെ നിങ്ങള്‍ ചിരിക്കരുത്
നാളെ നിങ്ങളും ;;;;;;;;;;;;;;;;;)

Sunday, September 5, 2010

മൃതിയുടെ നാട് തേടി


ഈ കെട്ടുകള്‍ ഒന്ന് അഴിച്ചു തരുമോ ?
ബന്ധങ്ങളുടെ ഈ ബന്ധനം .
എനിക്ക് തിരിച്ചു പറക്കണം ,ചരട് പൊട്ടിയാ
പഴയ ലോകത്തേക്ക് .എന്റെ ആകാശത്തിലെ പട്ടം ആയി
അവിടെ എനിക്കായ് പലരും കാത്തിരിക്കുന്നു ,
ആ മൃതിയുടെ നാട്ടില്‍ .പണ്ട്
അവിടെ പൊടികള്‍ നിറഞ്ഞ വസന്തവും ,
ഗന്ധകത്തിന്റെ സുഗന്ധവും ആയിരുന്നു ,
ഇപ്പോഴോ ?ഉണ്ടാവാം
പ്ലാസ്റ്റിക്‌ കവറ്കളിലെ രാസ മിസ്രിതങ്ങളും
പത്തു കാശിന്റെ കറുത്ത പുഷ്പങ്ങളും .
എനിക്ക് തിരിച്ചു വരണം .
നിന്നെ നഷ്ടപ്പെടുത്തിയ ആ
കറുത്ത നാട്ടിലേക്കു ..............

Friday, September 3, 2010

ഒരു എസ് എം എസ് പ്രണയ ലേഖനം

മലരബനോരുക്കിയ മലര്ശയ്യയില്‍് ,നിന്റെ

മലര്‍ചെണ്ട് ഞാനിന്നു തിരയവേ

ആ മണിശഖുഞാനിന്നു മീട്ടവേ .

എന്‍ അഗ്രഹാര വിഗ്രഹത്തില്‍

അര്‍ച്ചനകളായി വീഴും അന്ജിതള്‍് പൂക്കളല്ലോനീ .....

ആയിരം കൈകളാല്‍ നീ എന്നെ പുണരും

ഈ രാത്രി മായാതിരുന്നെങ്കില്‍ എന്ന് ഞാന്‍

ആശിച്ചു പോകുന്നു തോഴി ,വെറുതെ

ആശിച്ചു പോകുന്നു തോഴി ,നിന്‍

മന്ദഹാസവും നിന്‍ കണ്മുനകളും

എന്നും എന്‍ സ്വന്തം എന്ന് ഞാന്‍ ,വെറുതെ

ആശിച്ചു പോകുന്നു തോഴി ,നിന്‍

ചെം ചൊടികളും ,നിന്‍ നഖ മുനകളും ,

ആയിരം വരണംമേകി രാധേ ...,

നിന്‍ കണ്ണന് ആയിരം വരണം മേകി ........

Tuesday, August 31, 2010

തിരിച്ചറിവ്

ആദ്യം നീ രാധയുടെ നിഴല്‍ കവര്‍ന്നു ,പിന്നെ
നിലാവും രാവും ,
ഉടയാടകളും ,ഉറക്കവും
നീയും അവളും മലഞ്ചെരിവുകളില്‍
സംഗീതം ആലപിച്ചു .
രാസക്രീടകള്‍ ആടി .ഒടുവില്‍
രാധ തിരിച്ചറിഞ്ഞു ,അവളുടെ കണ്ണന്‍
യാദവന്‍ അല്ലെന്ന സത്യം ,
നഷ്ടപ്പെടലുകളുടെ സത്യം

Monday, August 30, 2010

നിന്റെ വഴിയിലൂടെ .........

ഞാന്‍ ഇപ്പോഴും നഗ്നനാണ്

ആരോ ഒരാള്‍ പാപത്തിന്‍റെ കനിയുമായ് കാത്തുനില്‍ക്കുന്നു

(തിരിച്ചറിവിന്‍റെ കനി)

ആ വഴികള്‍ ഞാനും ഒന്ന് കണ്ടോട്ടെ ?

ഇടുങ്ങിയതാണോ , വിശാലം ആണോ ?

എനിക്ക് അറിയില്ലാ ......

വഴി ഓരത്ത് പലരും ഉണ്ടാവാം .

നഗ്നര്‍,അന്ധര്‍ അങ്ങനെ പലരും ,

എനിക്ക് എന്റെ നഗ്നത മറച്ചു ,നിന്റെ

വഴികളിലുടെ ഒന്ന് നടക്കണം ,

പാപത്തിന്‍റെ വിത്തുകളും ആയി .

ഇടം വലം നോക്കാതെ .

(പാപത്തിന്‍റെ പ്രായോജകര്‍ ഇപ്പോഴും പാമ്പുകള്‍ തന്നെ ആവാം )

Friday, August 27, 2010

പ്രണയ ലഹരി

പ്രണയം കടുത്തിരിക്കുന്നു ,

കുറച്ചു തംബാക്കു വച്ചോട്ടെ ?

വലം കയ്യില്‍ എടുത്ത്. ഇടംകയ്യാല്‍ ഞെരിച്ചുടച്ചു ,

പതിയെ തഴുകി ,തലോടി ,തിരുമി ,പൊടിതട്ടി

കൈകളില്‍നിന്നും ചുണ്ടിലേക്ക്‌ ,

സിരകളെ മയക്കുന്ന ലഹരിയായി ,

ഒടുവില്‍ ..അരക്കെട്ടുകളുടെ വലിഞ്ഞു മുറുക്കത്തില്‍

അവസാനിക്കും വരെ...........

വാല് മുറിച്ച പല്ലി ..........

വഴിയില്‍ ഒരു പല്ലി വാല്‍ .

അനാഥമായ് കിടക്കുന്നു ,ചെറുതായ് വിറക്കുന്നില്ലേ?

ഞാന്‍ കുറെ അന്വേഷിച്ചു .വലുപെക്ഷിച്ച പല്ലിയെ

മച്ചിന്പുറത് , കട്ടില്‍കീഴില്‍ , കുളിമുറിയില്‍

മുറ്റത് , വഴിവക്കിലെ കല്ലില്‍

ഒടുവില്‍ കണ്ടുപിടിച്ചു,

എന്‍റെ തലയിണ കീഴില്‍

എന്‍റെ മൊബൈലിലെ ഒരു

പത്തക്ക നമ്പര്‍ ;

വാല് മുറിച്ച ആ പല്ലി ..........

സ്വപ്നഗളോട്

നക്ഷത്ര നഗരങ്ങളിലെ സ്വപ്ന വ്യാപാരികളെ ഇനി ,

നിങ്ങള്‍ എന്നെ മാടിവിളിക്കരുത്

ഞാന്‍ എന്‍റെ സ്വപ്നഗളെ കുഴിച്ചുമൂടി

അതിനു മുകളില്‍ ഉറക്കം തുടങ്ങിയിരിക്കുന്നു

നിങ്ങളോട് ......നിങ്ങളോട് മാത്രം

ഞങള്‍ ജനിച്ചത് മനുഷ്യര്‍ ആയിട്ടാണ് എന്നിട്ടും ,

നിങ്ങള്‍ ഞങളെ മനുഷ്യര്‍ അയ്‌ ജീവിക്കുവാന്‍ അനുവദിച്ചില്ല

ഞങളുടെ പേരുകള്‍ക്ക് ഒപ്പം തൊങ്ങലുകള്‍ ചാര്‍ത്തി

നിങ്ങള്‍ ഞങ്ങളെ തരം തിരിച്ചു ,

ഓര്‍ക്കുക

രക്തത്തിന്‍റെ നിറവും മുറിവിന്‍റെ വേദനയും ഒന്നാണ്

അതെ.........

ഇവടെ ഹൃദയം ഉള്ളവര്‍

പുറംപോക്കുകള്‍ ആയിമാറി

മൗനി........

ഒരിക്കല്‍ നീ എന്നെ മൗനങ്ങളില്‍ നിന്ന് സ്വതന്ത്രനാക്കി,
എന്‍റെ വെട്ടി മൂടപ്പെട്ട സ്വപ്നഗളുടെ കഥ പറയിച്ചു .
ഒടുവില്‍ എന്‍റെ ചക്രവാളത്തില്‍ ഒരു
മഴവില്ല് മാത്രം സമ്മാനിച്ച്‌ നീ എങ്ങോ മറഞ്ഞു
ഹൃദയത്തിന്റെ താക്കോല്‍ നഷ്ടപ്പെട്ടവന്‍ ,
ഇവടെ വീണ്ടും മൗനി ആകുന്നു

Thursday, August 26, 2010

എന്‍റെ പിന്‍ നിലാവിന് ..............

സൂര്യനെ സ്നേഹിച്ച പാതിരാ പൂവിത്

വരും ജന്മം പ്രഭാതത്തില്‍ വിടര്‍ന്നാല്‍

നിന്‍ ചോടിയിലെ മഞ്ഞു കണങ്ങള്‍

എന്നും ചുംബിച്ഉണര്തിടാം ഞാന്‍

വെയില്‍ ഏറ്റു വാടാതെ നോക്കിടാം ഞാന്‍

ഇന്ന് നിന്‍ സൗരഭം ശിശിര നിലാവിന്

നീ പകരു, കടലിനും അപ്പുറം സാക്ഷി ആകാം ഞാന്‍

നിന്‍ കണ്ണീര്‍ കിനാക്കള്‍ക്കും ഒപ്പം

മഴയ്ക്ക് മുന്‍പ്‌

ആദ്യം അവള്‍ക്കു മഴയോട് ഭ്രമം ആയിരുന്നു

എന്നോ അതൊരു പ്രണയം ആയി മാറി

ഇന്നവള്‍ മഴയെ വെറുക്കുന്നു ,ഭയക്കുന്നു

ഒരു മഴയില്‍ ആയിരുന്നു അവളുടെ

സ്വപ്നങ്ങള്‍ ഒലിച്ചുപോയത് ...എന്നേക്കുമായ്

ഹൃദയം നഷ്ടപെട്ടപ്പോള്‍

നിനക്ക് എന്റെ ഹൃദയം ഒരു
പൂവ് ഇറുക്കുന്ന ലാഖവത്തില്‍ പരിചെടുക്കാമായിരുന്നു
ഞാന്‍ അതിനു അനുവദിച്ചു, അന്നിട്ടും........
എന്റെ വേരുകള്‍ എല്ലാം അറുത്തെടുത്
എന്റെ ഇലകളെ കരിച്ചു കളഞ്ഞു ..എന്നെ
ഈ മണ്ണില്‍ നിന്നുതന്നെ നീ അടര്‍ത്തി മാറ്റിയത് എന്തിനു ?
നിന്റെ രഹസ്യങ്ങളും ,പാപങ്ങളും സുക്ക്ഷിച്ചതിന്റെ
ശിക്ഷ ആവാം അല്ലെ ഇത് ..................

ഇവള്‍

ഒരു മീന മാസ ചൂടിലെ കുളിരായ് വന്നവള്‍
കരിം കൂവള മിഴികളാല്‍ ...ഉറങ്ങിക്കിടന്ന
മനസിനെ വിളിച്ചുണര്‍ത്തി പിന്നീട് എന്നോ അവന്റെ
മനസായ് മറിയവള് ഒരു മിഥുന മാസ രാവില്‍ അവന്‍
അവള്‍ക്കു പ്രകൃതിയുടെ സംഗീതം ചൊല്ലിക്കൊടുത്തു
സ്വപ്നം കാണാന്‍ പഠിപ്പിച്ചു പന്നെ ..............
ഒരു കോരിച്ചൊരിയുന കര്‍ക്കിടക രാവില്‍ ...
അവന്റെ മനസിന്റെ തക്കൊലുമായ് അവള്‍
തിരിച്ചു നടന്നു
അന്നിട്ടും അവന്റെ ഹൃദയം മുരിവേട്ടില്ല........
ഇന്നും അവനും അവളും ഉറങ്ങാതെ കാത്തിരിക്കുന്നു
പകല്‍ കിനാക്കളും കണ്ട്‌

പാവം ഞാന്‍

ഈ നിലാവും ,കാറ്റും പൂവിന്റെ ഗന്ധവും
എല്ലാം വിലക്ക് വാങ്ങാം എന്ന് കരുതിയ ഞാന്‍ .......
ഒടുവിലാണ് അറിയുന്നത് എല്ലാം വെറും നയന സുഖങ്ങള്‍ മാത്രം
ആയിരുന്നു എന്ന്
നിന്നെ പോലെ .............നിന്റെ പ്രണയം പോലെ

Wednesday, August 25, 2010

പൂച്ചകള്‍

ഒതുങ്ങിയ പാദം ,പതിഞ്ഞ നടത്തം
ഒളിപ്പിച്ച നഖങ്ങള്‍ .........
കണ്ണടച്ച് പാല്‍ കുടിക്കും
വീട്ടുകാര്‍ അറിയാതെ കട്ടുതിന്നും
രാത്രിയുടെ അന്ത്യ യാമങ്ങളില്‍ ഒരു,
സീല്‍ക്കാരത്തോടെ ഇണചേരാന്‍ പ്രേരിപ്പിക്കും
ഒടുവില്‍ പെറ്റിട്ട കുഞ്ഞുഗളെയും കടിച്ചു തിന്നു
വലം കയ്യാല്‍ മുഖം മിനുക്കീ തിരിച്ചുനടക്കും
ഒന്നും അറിയാതെ........പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ........
അതെ നീയും പൂച്ചകള്‍ക്ക് സമം ആയരുന്ന്നു