Tuesday, October 18, 2011

കഥാവശേഷന്‍



















കഥാവശേഷന്‍


സ്വപ്ങ്ങള്‍ നശിച്ച
അബോധത്തില്‍ ഉള്ളൊരു രാത്രിയില്‍
വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കുന്ന
എന്റെ ദുഷിച്ച നാവു ...
നിങ്ങള്‍ പിഴുതെടുക്കണം
പിടിച്ചു കേട്ടനാവാത്ത വിധം
അഹങ്കാരിയായ എന്റെ ചിന്തകളെ
നിങ്ങള്‍ കൊന്നു കുഴിച്ചു മൂടണം ...
എല്ലാത്തിനും ഒടുവില്‍
ആത്മാവിനെയും  ശരീരത്തെയും
നഷ്ടങ്ങളുടെ സൂചിയാല്‍,
മരണത്തിന്റെ നൂല് കോര്‍ത്ത്‌
എവിടെ എങ്കിലും പറത്തി വിടണം ......
പറഞ്ഞു തീര്‍ക്കാന്‍ ആവാത്ത വിധം
വലം കയ്യാല്‍ ചെയ്ത തെറ്റുകളെ
തെറ്റിധാരണ എന്ന് വിളിക്കരുത്

പറയാന്‍ മറന്നത്
............................

ഉറങ്ങാന്‍ സമയമായിരിക്കുന്നു
വേദനകളുടെ സുഖങ്ങളോടെ ...

സ്വപ്നഘാതകര്‍ക്ക്


സ്വപ്നഘാതകര്‍ക്ക്
...............................................

പൊള്ളയായ മൗന സമ്മതങ്ങളുടെ പാഞ്ചാലം
വെറുതെ ആവില്ല നീയും ,പിന്മുറക്കാരും ,
പൊതു സഭകളില്‍ വിവസ്ത്രര്‍ ആക്കപ്പെടുന്നത് ....
ചുണ്ണാമ്പ് ഉപേക്ഷിച്ചു ഡേറ്റ് ചോദിക്കുന്ന
ആംഗലേയ വാസികള്‍ ആയ വെളുത്ത യക്ഷികള്‍
വഞ്ചനയുടെ ലാഞ്ചന മറച്ചു വെച്ച്
ചുവന്ന ചുണ്ടിലെ വെളുത്ത ചിരികള്‍ ..
ഇന്ന് മുതല്‍ നിങ്ങളിലേക്ക് ഭീതിപൂര്‍വമേ
അടുക്കാന്‍ എനിക്കാവുന്നുള്ളൂ....
.................................................................................................
:മരണം ഉറപ്പിച്ചു
                                                                                         നീ എന്നില്‍ നിന്ന്
                                                                                        അടുത്ത മരം തേടി
                                                                                        യാത്ര ആവുമ്പോള്‍ 
                                                                                      .അകലനാവാത്ത വിധം
                                                                                    എന്റെ ആത്മാവ് നിന്നിലേക്ക്
                                                                                     ചേരുമോ എന്ന ഭയം

Saturday, June 25, 2011


















സ്വപ്‌നങ്ങള്‍
പുറത്ത് അടിഞ്ഞു കൂടിയ
കൊഴുപ്പ് കുരു പോലെ
വീര്‍ത്തു വീര്‍ത്തു ഒടുക്കം
കുറച്ചു ചലവും ചോരയുമായി
കിടക്ക വിരിയെ നനച്ചു പൊട്ടിത്തെറിച്ചു

അമ്മയും ദൈവവും

ഓര്മവെച്ച കാലം മുതല്‍
കൊതിയൂറുന്ന വിഭങ്ങള്‍
കണ്ണ് ഏത്തുന്നിടത് .
കൈ ഏത്താത്ത അകലത്തില്‍
പൊതിഞ്ഞു സൂക്ഷിക്കുന്നവര്‍


സുഹൃത്ത്‌

വഴിയിലെവിടെയോ കണ്ടെത്തി

കൈ പിടിച്ചു കൈത്താങ്ങ്‌ ആയി

ശവ പറമ്പില്‍ ഇടം അന്വേഷിക്കുമ്പോള്‍

ഒപ്പം നടക്കേണ്ട സഹയാത്രികന്‍


ശ്രാദ്ധം

പതിനാറാം നാള്‍ കാക്ക കൊത്തി

പറന്നു പോയ ഒരു ഉരുള ചോറ്

എന്റെ ആത്മാവ് ....

Monday, June 6, 2011

അല്ലുരോ ഫോബിയ .........



















AILUROPHOBIA 
..........................

ചുംബനങ്ങളെക്കാള്‍ ഏറെ
 ഇന്ന് ചുട്ടു പോള്ളിക്കുന്നത്
 നിന്‍ ചുടു നിശ്വാസങ്ങള്‍ 
പ്രണയത്തിന്റെ കെട്ടുകള്‍ പൊട്ടിച്ചു 
നാം നടന്നു കയറിയത്,
ചുവന്ന പൂക്കള്‍ ഉള്ള 
നിന്റെ തലയിണ തേടി 
അന്നതിന്റെ പേര്" ഞാന്‍ "
വാക്കുകള്‍ക്കും നോക്കിനും
 അപ്പുറമുള്ള ,ഇരുട്ടില്‍ ,
പൂച്ചകള്‍ ഇണ ചേര്‍ന്നപ്പോള്‍ 
നിന്റെ നഖം പുറം തുളച്ചു 
കയറിയത് ഹൃദയത്തിലേക്ക് ,
ഒരിക്കലും ഉണങ്ങാന്‍ ആഗ്രഹിക്കാത്ത 
മറ്റൊരു മുറിവ് ,,



Thursday, June 2, 2011

സ്വര്‍ഗതിനും മുന്‍പ് സൃഷ്ടിക്കപ്പെട്ടത്















സ്വര്‍ഗതിനും മുന്‍പ് സൃഷ്ടിക്കപ്പെട്ടത്

മരണത്തിന്റെ അവസാനം വരെ


പ്രണയത്തെ നെഞ്ചിലേറ്റി നടന്നവന്‍

പാവമൊരു വിഡ്ഢിയായ പോരാളി

കഴുതപ്പുരമേറി യുദ്ധത്തിനു ഇറങ്ങിയോന്‍


ഓടി ജയിക്കാത്ത മൃഗവും ,

പാടി ജയിക്കാത്ത സ്വരവുമുള

തല തിരഞ്ഞ പോരാളി (തോന്നല്‍ )
താളം ഇല്ലാത്ത തുടിപ്പാട്ടുകാരന്‍ ....



അവന്‍ ഹൃദയത്തില്‍ അലിഞ്ഞെന്നു നിനച്ച
മറ്റൊരു പ്രണയവും
തൊലിപ്പുറം കടക്കാനാവാതെ
ബാഷ്പീകരിക്കുന്നത് കണ്ട് ...
പ്രണയിനിക്ക് മുന്നില്‍ -(ഇന്ന്)
അല്ലെങ്കില്‍ നാളെ എന്ന
എന്ന് ചൊല്ലി തലതിരിച്ചു നടന്നു മറഞ്ഞു 


അതെ പ്രണയങ്ങള്‍ക്കും
യുദ്ധങ്ങള്‍ക്കും മുന്‍പൊരു
പിന്‍ വിളി കാതോര്ത്തവന്‍

................(ഒന്നും തെറ്റാരില്ല

എന്നെ ക്കുറിച്ചുള്ള കണക്കൊഴികെ )



സ്വര്‍ഗതിനും മുന്‍പ് സ്രിഷ്ടിക്കപെട്ടവരോട് 
ഒടുവിലൊരു വാക്കുമാത്രം ബാക്കി .... 

Tuesday, May 17, 2011

വിരാമം

വിരാമം

ജനിക്കുമുപേ മരിച്ചൊരു കവിതയും ,

പാതി ചത്ത മനസും

പഴയൊരു കൂടയില്‍ തൂക്കി

അസ്തമയത്തിന്റെ ദൂരമളന്നു

എന്റെ യാത്ര തുടരട്ടെ

നാമോന്നായ്‌  പാടിയ

പഴംപാട്ടിലെല്ലാം

പതിരായിരുന്നെന്നോര്‍ക്കുക .......

എന്റെ വാക്കുകള്‍ നിന്നെ

മുറിവേല്ല്പ്പിച്ചുവെങ്കില്‍

ഇനി ഞാന്‍ നിശബ്ധന്‍ ,

അക്ഷരങ്ങല്‍ക്കുമേല്‍ മൌനത്തിന്റെ

കറുത്ത മഷി ഒഴിക്കുന്നു

പാമ്പിനു പല്ലും ,കവിക്ക്‌ വാക്കും

വിഷം എന്നറിയുക

പകല് വ്യക്ത്യമയിട്ടും ഇരുളിലേക്ക് നോക്കി

ഇനി തനിയെ പാടട്ടെ

കെട്ടുപോയ എന്റെ നിലാവിനെ കുറിച്ച്

Saturday, April 9, 2011

പ്രയാണം


പ്രയാണം 
....................


നീ എനിക്ക് പിടിതരാത്ത നേരങ്ങളില്‍  
ഇടത്തേക്ക് ചെരിച്ചു ഒരു വര വരക്കും .
പിന്നെ വഴിയുടെ വലതു വശം ചേര്‍ന്ന് നടക്കും ..
വളഞ്ഞ വരകളില്‍ ഒരു ഭ്രാന്തിനോത്‌ ആടും
വേദനകളില്‍ ചിരിച്ചു വേദന മറക്കും ....
അരുത് എന്‍റെ നിഴല്‍ അളക്കരുത്
ഒരു സ്വാര്‍ഥതയുടെ നീളവും
നിരാശയുടെ കറുപ്പും
നിശയെക്കള്‍ ഭീകരനുമായ
എന്‍റെ കറുത്ത നിഴല്‍ .......
ഒരു ഇരുട്ടില്‍ ഒന്നായി
ഉദയത്തിനു മുന്‍പേ ,,
ഉപേക്ഷിച്ചു ഒളിച്ചോടുന്ന
ഭീരുവാണ് ഇന്ന് ഞാന്‍ ...
എങ്കിലും കാലമില്ലാതെ
നീ എനിക്കായ്‌ പെയ്യുക
നിന്റെ കണ്ണീരില്‍ ,
കരിഞ്ഞു പോയ എന്‍റെ കിനാവും .
കല്ലായ ഹൃദയവും ഒലിച്ചു പോകട്ടെ ....

Wednesday, March 23, 2011

പ്രണയത്തിന്റെ പുഴ



















പ്രണയത്തിന്റെ പുഴ
..............................................
നീ ഒരു പുഴ ആയിരുന്നു
നിഗൂഡതയുടെ  വനത്തില്‍നിന്നും
പ്രശാന്തിയുടെ സമുദ്രത്തിലേക്ക്
നഗ്നയായ്‌ഒഴുകി ഇറങ്ങിയ പുഴ
വശ്യതയുടെ ചിരിയുമായി
നിന്റെ ആഴങ്ങളിലേക്ക്,
എന്നെ വെറുതെ ക്ഷണിച്ചു
ഒരു ആലിംഗനം കൊണ്ട്
എന്നിലെ എന്നെ,നിന്നില്‍ലയിപ്പിച്ചു ,
ഒരു ചുംബനതിന്‍ഒടുവില്‍
വിരലനക്കം പോലും ശേഷിക്കാതെ,
ഒന്നായി ഒഴുകിയ ഒരു പ്രണയത്തിന്റെ പുഴ

Tuesday, March 15, 2011

ഒരു രാഷ്ട്രീയ കൊടിമരം ........

ഒരു രാഷ്ട്രീയ കൊടിമരം ........

.....................................................................................
നാടായ നാട്ടിലും നാല്‍ക്കവലകളിലും
ഇലയും വേരും ശിഖരവുമില്ലാത്ത
മഴപെയ്യിക്കാതെ ,മഞ്ഞില്‍ കുളിക്കാതെ
മണ്ണൊലിപ്പ് പോലും തടയാനാവാതെ
ഒരു കിളി പോലും ചെക്കേരാതെ
ഒരു കുരങ്ങു സ്പര്‍ശം ഏല്‍ക്കാത്ത
നഗര മധ്യത്തിലെ നഗ്നനാണ് ഞാന്‍
നാണം മറക്കുവാന്‍ നിങ്ങലെന്നില്‍
ചാര്‍ത്തിയ പല നിറ വലിപ്പത്തിലെ
കൌപീനങ്ങല്‍ക്കായ്‌,
കടിച്ചുകീരുന്നതും കണ്ടു
ഒടുവിലത്തെ ചിതലും
കാര്‍ന്നു തിന്നും വരെ ,
ഒന്ന് കണ്ണീര്‍ ഒഴുക്കാന്‍പോലും ആവാത്ത
ഒരു രാഷ്ട്രീയ കൊടിമരം



Tuesday, March 1, 2011

യുവര്‍ അറ്റെന്‍ഷന്‍ പ്ലീസ്

യുവര്‍ അറ്റെന്‍ഷന്‍ പ്ലീസ്


അരവുകത്തി  അഴ്തുന്നതിനു മുന്‍പ്‌
മൃദുവായി തലോടുക ,പിന്നെ
മുഖത്ത് ഒന്ന് ചുംബിക്കുക.
ഇരു ചെവിയിലും തൂക്കി
മുഖത്തേക്ക് അടുപ്പിക്കുമ്പോള്‍
കണ്ണുകള്‍ നിറച്ചു, മരണ ഭീതിയോടെ
മനസിലേക്ക് തുളച് ഇറങ്ങി
കൈ കൂപ്പി കരള്‍ അലിയിക്കുന്ന
ഒരു നോട്ടം ഉണ്ടാവും .
കണ്ടു തളരാതെ
കത്തി കഴുത്തില്‍ ഇറക്കി
മുഖത്ത് തെറിച്ച ചോര
നുണഞ്ഞ്ഇറക്കുക.
ചൂട് വിട്ടുമാരുന്നതിനുംമുന്‍പ്‌
ചൂട് വെള്ളത്തില്‍ മുക്കി
പിടച്ചില്‍ ആസ്വദിച്ചു
തൊലി ഉരിയുക ..
"നിത്യ യൌവനത്തിന്
മുയലിറച്ചി ഉത്തമം"

***പലരായി പരീക്ഷിച്ചു
      പലവട്ടം ഫലം കണ്ടത്
      ഇന്നും ഇന്നലെയും ഇപ്പോഴുമായി
      മുയലുകള്‍ കൊല്ലപ്പെട്ടുകൊന്ടെയിരിക്കുന്നു ......

Sunday, February 27, 2011

പരസ്പര വിരുദ്ധം അഥവാഭ്രാന്ത്‌ 

തലയിണ കാലിണ ആക്കിയൊരു
തലതിരിഞ്ഞ ഉറക്കത്തിന്‍ ഒടുവിലെനിക്ക്
നിന്നെയോര്‍ത്ത് ഞെട്ടി ഉണരണം
പിന്നെ ,വഴിയിലേക്ക് നോക്കിചിരിക്കണം
പുഴയിലേക്ക് കല്ലെറിയണം ,
ആകാശത്തേക്ക് നോക്കി
വെറുതെ  തെറി പറയണം ,
എന്തെന്നാല്‍ ഞാന്‍ നിന്റെ
കാമുകനും.കശ്മലനും ആകുന്നു...
ഇവര്‍ പറയുന്നു നമുക്കും വാക്കുകള്‍ക്കും
ബന്ധമില്ലത്രേ ,,നമ്മെ ബന്ധിക്കാന്‍
നിങ്ങള്‍ ഇടുന്ന കുത്തിനും. കൊമയ്ക്കും, മുന്പ്
പ്രണയമെന്ന മരണത്തിന്റെ വള്ളി
മാത്രം മതി ..

Thursday, January 27, 2011

സാധ്യതകള്‍ നിറഞ്ഞ പ്രണയം

ഇരുട്ടിന്റെ മൂലയില്‍

ചാറ്റ് ബോക്സില്‍ ഉണ്ടായത്

ഒരു "ജി ടോക്ക്" പ്രണയം.......

ഇന്സ്ടനറ്റ് മെസേജില്‍ തുടങ്ങി

ചുംബനത്തില്‍ തീര്‍ന്നവ

മൊബൈല്‍ പ്രണയം.........

വീഡിയോ ചാറ്റില്‍

മുഖവും .പിന്നെ നീ

കാട്ടിതന്നതും എല്ലാം

ടച് ചെയ്തു തീരത്ത് ,ഒരു

ടച് സ്ക്രീന്‍ 3 G പ്രണയം ...........


പ്രണയങ്ങള്‍ക്ക് എല്ലാം

ഒരു സ്വയം ഭോഗത്തില്‍ പെട്ട്

ഒലിച്ച് പോകുന്ന

പ്രണയ ദൈര്‍ഖ്യം ........

അര രാഷ്ട്രീയം

നിന്‍റെ കുപ്പായത്തില്‍ അന്നും ,ഇന്നും

ചുളിവും ,ചെളിയും ഇല്ല

കഞ്ഞി മുക്കിയ മുണ്ട് ഉടുത്ത നീ

നെന്മണി അരി ആവുന്നത്

അറിഞ്ഞിരിക്കില്ല ,

നിനക്ക് പിന്നില്‍ ആയിരങ്ങള്‍

വിയര്‍പ്പോഴുക്കിയപ്പോള്‍

നീ ഒരു നായകനും ,പിന്നെ

നേതാവും ആയി ,

ശവങ്ങളുടെ കണക്കെടുപ്പ് നടത്തി

മരിച്ചവരെ ഓര്‍ത്തു ചിരിച്ചു

മരിക്കാതവര്‍ക്ക് വേണ്ടി വിലപിച്ചു ...

മുഖത്ത് ഫിറ്റു ചെയ്ത ചിരിയെ

(ക്ഷമിക്കണം ഇളി)

ഇളിഭ്യരാക്കപ്പെട്ടവര്‍ക്കിടയിലേക്ക്

ഇറക്കി വിട്ട നിന്‍റെ.നോട്ടം ,എന്നും

സ്വിസിലെ കാശിലും ,പെട്ടിയിലെ

വോട്ടിലും അതിഷ്ടിതം....

മറക്കരുത് ,അവസാന സീലും

കടലാസ്സില്‍ പതിയും മുന്പ്

ഒരുവന്‍ നിന്‍റെ ഇടനെച്ചില്‍

ഒടുക്കത്തെ വോട്ടു പതിച്ചു

നിന്നെ രക്തസാക്ഷി ആക്കും

പിന്നെ ,"നിന്‍റെ പടം വെച്ച്

എനിക്കും ഒന്ന്

ജനങ്ങളെ സേവിക്കണം ..."

Thursday, January 13, 2011

വരള്‍ച്ചക്ക് ശേഷം ,വിത്യ്ക്കാനായി

വിലപിടിച്ച രണ്ടു കവിതയുടെ വിത്ത്

കുപ്പിയിലാക്കി ,മണലില്‍ കുഴിച്ചിട്ടു ..

ലഹരി മൂത്ത കവിത ,മണലിലൂടെ

തലനീട്ടിയത് ..സി ഐ ഡി കള്‍

മണത് അറിഞ്ഞു ..ഇവിടെ ,

കവിത ചൊല്ലുന്നതും .എഴുതുന്നതും

കയ്യില്‍ സൂക്ഷിക്കുന്നതും പാപമത്രേ......

പിടിക്കപ്പെട്ട കവിതയ്ക്ക് മരണ ശിക്ഷ .

,കവിത

വിത്തിനിട്ടു കാത്തിരുന്ന കവിക്ക്

വരള്‍ച്ച മാത്രം ബാക്കി ..........

രണ്ടു യാത്രികര്‍

1.

കവിയുടെ കാമുകി

ദിനവും അവനു കവിത നല്‍കിയവള്‍

കാമത്തിന്റെ കാറ്റിനോടുവില്‍

കാമുകി കവിയെ വെടിഞ്ഞു നാടിറങ്ങി

കവിത നഷ്ട പെട്ട കവി

......കവിതയോടൊപ്പം

കാടുകയറി



2.ഒടിഞ്ഞ തല താങ്ങി...

പുലഭ്യം പറഞ്ഞ്, പുലയാട്ടു നടത്തി

നിന്നിലേക്ക്‌ ഉള്ള

കയറ്റം, കയറി തീര്‍ക്കണം .

വളഞ്ഞ വഴികള്‍ ഉള്ള കയറ്റം

പ്രണയം

നാം ആള്‍ക്കൂട്ടത്തില്‍ മുഖമില്ലാത്തവര്‍

തിരക്ക് പിടിച്ചു പ്രണയിച്ചവര്‍

ഒരു ചുംബനത്താല്‍

അടര്തിയെടുക്കപ്പെട്ടു

മറു ചുംബനത്തില്‍

സ്വതന്ത്രര്‍ ആകേണ്ടവര്

നമുക്കിടയിലെ മൌനത്താല്‍ ..

തനിച്ചായി പോയവര്‍

തിരക്കുള്ള യാത്രയിലെ

പുറം കാഴ്ചകള്‍

നീയും ഞാനും

നമ്മുടെ പ്രണയവും ...

ജീവിതത്തിനും മരണത്തിനും ഇടയില്‍

എനിക്ക് നിന്നോടും ,

നിനക്ക് എന്നോടും തോന്നിയ അഭിനിവേശം

നിറങ്ങള്‍ നഷടപെട്ട

നമ്മുടെ ആത്മ രതി

കാണിക്ക

പ്രിയപ്പെട്ട അനുജാ ....

നിന്നെ ഇന്ന് അമ്മ വിളിക്കും

പാതിരാ ഖുര്ബാനയ്ക്ക് ..

ബാന്റു മേളത്തിന്റെയും

വെടിക്കെട്ടിന്റെയും അകമ്പടിയില്‍

ഇന്നും ഉണ്ണിയേശു പിറക്കും ..

പള്ളി മുറ്റത്തെ അലങ്കരിക്കപ്പെട്ട

ആയിരങ്ങള്‍ വിലയുള്ള പുല്‍ കൂട്ടില്‍

അപ്പോള്‍ നിനിറെ കയ്യില്‍ അമ്മ

അമ്പതിന്റെ ഒരു ഒറ്റ നോട്ടു വെച്ച് തരും

പണക്കാരന്റെ ഉണ്ണിക്കുള്ള കാണിക്ക.

അതവിടെ കൊടുക്കരുത് ..

അങ്ങ് താഴെ ..മുകളിലെകുള്ള കയറ്റം തുടങ്ങുന്നിടത്ത്

പുണ്യാളന്റെ രൂപ കൂട്ടിനരികില്‍

കാലു നഷടപെട്ട ..മറ്റൊരു പുണ്യാളന്‍ ഉണ്ടാവും

തണുപ്പില്‍ വിറച്ചു .തന്റെ പഴംചാകില്‍ ചുരുണ്ട്

എനിക്കും ,നിനക്കുംപേരറിയാത്ത ഒരു പുണ്യാളന്‍ ..

നിന്‍റെ കാണിക്ക അവിടെ നിക്ഷേപിക്കുക ..

പഴയ എന്നെ എന്നപോലെ ,വിശപ്പിന്റെ

.ചിരിയാല്‍ പുണ്യവാന്‍ നിന്നെയും അനുഹ്രഹിക്കും .