Monday, March 5, 2012

കറുത്ത വരകള്കൊണ്ട് കഴുതയുടെ മുഖം

ചുവന്ന വരകള്‍ കൊണ്ട് വെളുത്ത കണ്ണ്

അമവാസികളിലെ ഇടിമുഴക്കങ്ങള്‍ പോലെ

എന്നും ഭയം മാത്രം നല്‍കി

നീ തളക്കപ്പെട്ട

                                                     ഇരുളടഞ്ഞ മുറികളിലേക്ക് ...

                                                     ഞാനെന്ന സ്വപ്നം....

                                                     ഒരു കവിത ഉപേക്ഷിച്ചു

                                                       യത്ര ആവും മുന്പ് .....

                                                       
രക്ഷപെടാന്‍ ഇനിയും സമയം ഉണ്ട് ...

                                                        ഉറങ്ങാതെ ഇരിക്കണം ......................



ഇനി പൊട്ടുവനായി നിമിഷങ്ങളുടെ 
കുറച്ചു ഇഴകള്‍ മാത്രം ബാക്കി ....
ഒരു വിളക്കല്‍ പോലും അനുവദിക്കാതെ 
നമുക്ക് ഇഴപിരിഞ്ഞു പറന്നകലാം ...

"നിന്റെ പ്രണയം വിലക്ക് വാങ്ങാന്‍
ആവില്ലെന്നറിഞ്ഞപ്പോള്‍
എന്റെ കപട മുഖം ഈ
                                                                                     കൂനയില്‍ ഉപേക്ഷിക്കുന്നു "........

Tuesday, October 18, 2011

കഥാവശേഷന്‍



















കഥാവശേഷന്‍


സ്വപ്ങ്ങള്‍ നശിച്ച
അബോധത്തില്‍ ഉള്ളൊരു രാത്രിയില്‍
വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കുന്ന
എന്റെ ദുഷിച്ച നാവു ...
നിങ്ങള്‍ പിഴുതെടുക്കണം
പിടിച്ചു കേട്ടനാവാത്ത വിധം
അഹങ്കാരിയായ എന്റെ ചിന്തകളെ
നിങ്ങള്‍ കൊന്നു കുഴിച്ചു മൂടണം ...
എല്ലാത്തിനും ഒടുവില്‍
ആത്മാവിനെയും  ശരീരത്തെയും
നഷ്ടങ്ങളുടെ സൂചിയാല്‍,
മരണത്തിന്റെ നൂല് കോര്‍ത്ത്‌
എവിടെ എങ്കിലും പറത്തി വിടണം ......
പറഞ്ഞു തീര്‍ക്കാന്‍ ആവാത്ത വിധം
വലം കയ്യാല്‍ ചെയ്ത തെറ്റുകളെ
തെറ്റിധാരണ എന്ന് വിളിക്കരുത്

പറയാന്‍ മറന്നത്
............................

ഉറങ്ങാന്‍ സമയമായിരിക്കുന്നു
വേദനകളുടെ സുഖങ്ങളോടെ ...

സ്വപ്നഘാതകര്‍ക്ക്


സ്വപ്നഘാതകര്‍ക്ക്
...............................................

പൊള്ളയായ മൗന സമ്മതങ്ങളുടെ പാഞ്ചാലം
വെറുതെ ആവില്ല നീയും ,പിന്മുറക്കാരും ,
പൊതു സഭകളില്‍ വിവസ്ത്രര്‍ ആക്കപ്പെടുന്നത് ....
ചുണ്ണാമ്പ് ഉപേക്ഷിച്ചു ഡേറ്റ് ചോദിക്കുന്ന
ആംഗലേയ വാസികള്‍ ആയ വെളുത്ത യക്ഷികള്‍
വഞ്ചനയുടെ ലാഞ്ചന മറച്ചു വെച്ച്
ചുവന്ന ചുണ്ടിലെ വെളുത്ത ചിരികള്‍ ..
ഇന്ന് മുതല്‍ നിങ്ങളിലേക്ക് ഭീതിപൂര്‍വമേ
അടുക്കാന്‍ എനിക്കാവുന്നുള്ളൂ....
.................................................................................................
:മരണം ഉറപ്പിച്ചു
                                                                                         നീ എന്നില്‍ നിന്ന്
                                                                                        അടുത്ത മരം തേടി
                                                                                        യാത്ര ആവുമ്പോള്‍ 
                                                                                      .അകലനാവാത്ത വിധം
                                                                                    എന്റെ ആത്മാവ് നിന്നിലേക്ക്
                                                                                     ചേരുമോ എന്ന ഭയം

Saturday, June 25, 2011


















സ്വപ്‌നങ്ങള്‍
പുറത്ത് അടിഞ്ഞു കൂടിയ
കൊഴുപ്പ് കുരു പോലെ
വീര്‍ത്തു വീര്‍ത്തു ഒടുക്കം
കുറച്ചു ചലവും ചോരയുമായി
കിടക്ക വിരിയെ നനച്ചു പൊട്ടിത്തെറിച്ചു

അമ്മയും ദൈവവും

ഓര്മവെച്ച കാലം മുതല്‍
കൊതിയൂറുന്ന വിഭങ്ങള്‍
കണ്ണ് ഏത്തുന്നിടത് .
കൈ ഏത്താത്ത അകലത്തില്‍
പൊതിഞ്ഞു സൂക്ഷിക്കുന്നവര്‍


സുഹൃത്ത്‌

വഴിയിലെവിടെയോ കണ്ടെത്തി

കൈ പിടിച്ചു കൈത്താങ്ങ്‌ ആയി

ശവ പറമ്പില്‍ ഇടം അന്വേഷിക്കുമ്പോള്‍

ഒപ്പം നടക്കേണ്ട സഹയാത്രികന്‍


ശ്രാദ്ധം

പതിനാറാം നാള്‍ കാക്ക കൊത്തി

പറന്നു പോയ ഒരു ഉരുള ചോറ്

എന്റെ ആത്മാവ് ....

Monday, June 6, 2011

അല്ലുരോ ഫോബിയ .........



















AILUROPHOBIA 
..........................

ചുംബനങ്ങളെക്കാള്‍ ഏറെ
 ഇന്ന് ചുട്ടു പോള്ളിക്കുന്നത്
 നിന്‍ ചുടു നിശ്വാസങ്ങള്‍ 
പ്രണയത്തിന്റെ കെട്ടുകള്‍ പൊട്ടിച്ചു 
നാം നടന്നു കയറിയത്,
ചുവന്ന പൂക്കള്‍ ഉള്ള 
നിന്റെ തലയിണ തേടി 
അന്നതിന്റെ പേര്" ഞാന്‍ "
വാക്കുകള്‍ക്കും നോക്കിനും
 അപ്പുറമുള്ള ,ഇരുട്ടില്‍ ,
പൂച്ചകള്‍ ഇണ ചേര്‍ന്നപ്പോള്‍ 
നിന്റെ നഖം പുറം തുളച്ചു 
കയറിയത് ഹൃദയത്തിലേക്ക് ,
ഒരിക്കലും ഉണങ്ങാന്‍ ആഗ്രഹിക്കാത്ത 
മറ്റൊരു മുറിവ് ,,



Thursday, June 2, 2011

സ്വര്‍ഗതിനും മുന്‍പ് സൃഷ്ടിക്കപ്പെട്ടത്















സ്വര്‍ഗതിനും മുന്‍പ് സൃഷ്ടിക്കപ്പെട്ടത്

മരണത്തിന്റെ അവസാനം വരെ


പ്രണയത്തെ നെഞ്ചിലേറ്റി നടന്നവന്‍

പാവമൊരു വിഡ്ഢിയായ പോരാളി

കഴുതപ്പുരമേറി യുദ്ധത്തിനു ഇറങ്ങിയോന്‍


ഓടി ജയിക്കാത്ത മൃഗവും ,

പാടി ജയിക്കാത്ത സ്വരവുമുള

തല തിരഞ്ഞ പോരാളി (തോന്നല്‍ )
താളം ഇല്ലാത്ത തുടിപ്പാട്ടുകാരന്‍ ....



അവന്‍ ഹൃദയത്തില്‍ അലിഞ്ഞെന്നു നിനച്ച
മറ്റൊരു പ്രണയവും
തൊലിപ്പുറം കടക്കാനാവാതെ
ബാഷ്പീകരിക്കുന്നത് കണ്ട് ...
പ്രണയിനിക്ക് മുന്നില്‍ -(ഇന്ന്)
അല്ലെങ്കില്‍ നാളെ എന്ന
എന്ന് ചൊല്ലി തലതിരിച്ചു നടന്നു മറഞ്ഞു 


അതെ പ്രണയങ്ങള്‍ക്കും
യുദ്ധങ്ങള്‍ക്കും മുന്‍പൊരു
പിന്‍ വിളി കാതോര്ത്തവന്‍

................(ഒന്നും തെറ്റാരില്ല

എന്നെ ക്കുറിച്ചുള്ള കണക്കൊഴികെ )



സ്വര്‍ഗതിനും മുന്‍പ് സ്രിഷ്ടിക്കപെട്ടവരോട് 
ഒടുവിലൊരു വാക്കുമാത്രം ബാക്കി ....