വരള്‍ച്ചക്ക് ശേഷം ,വിത്യ്ക്കാനായി
വിലപിടിച്ച രണ്ടു കവിതയുടെ വിത്ത്
കുപ്പിയിലാക്കി ,മണലില്‍ കുഴിച്ചിട്ടു ..
ലഹരി മൂത്ത കവിത ,മണലിലൂടെ
തലനീട്ടിയത് ..സി ഐ ഡി കള്‍
മണത് അറിഞ്ഞു ..ഇവിടെ ,
കവിത ചൊല്ലുന്നതും .എഴുതുന്നതും
കയ്യില്‍ സൂക്ഷിക്കുന്നതും പാപമത്രേ......
പിടിക്കപ്പെട്ട കവിതയ്ക്ക് മരണ ശിക്ഷ .
,കവിത
വിത്തിനിട്ടു കാത്തിരുന്ന കവിക്ക്
വരള്‍ച്ച മാത്രം ബാക്കി ..........