Monday, March 5, 2012

മരീചിക

മരീചിക ...
...............................................
മരു കാഴ്ചകളില്‍ സുന്ദരി 
കള്ളി മുള്‍ ചെടി ആണ് 
വികാരങ്ങളെ മുള്ളുകളില്‍ ഒളിപ്പിച്ച 
വിദവയെ പോല്‍ അവളൊരു
മഴയ്ക്ക് വേണ്ടി കാത്തുനില്‍ക്കുന്നു .....

ഇടയ്ക്കിടെ മണല്‍ നിറമുള്ള
ഓന്തും ,ഉടുമ്പും ,പാമ്പും
വിഷം നിറഞ്ഞ പല്ലുമായി
ചുവന്ന തെളുകളോട് ഒപ്പം എന്റെ ,
വഴി തടയാറുണ്ട്

എങ്കിലും പ്രതീക്ഷയുടെ
ദാഹം നിറഞ്ഞ കണ്ണുമായി
മുയലുകളും മാനുകളും .
നിസങ്ങതയുടെ മുഖവുമായി
ഒട്ടക കൂട്ടവും
വഴി നിറയുമ്പോള്‍
ലക്ഷ്യ ബോദ്യമുള്ള
വണ്ടുകളെ പോലെ
മണല്‍ കാറ്റിനെ അവഗണിച്ചു
വഴി നടക്കാന്‍
ഒരു പ്രേരണ ....
ഓരോ ഇലകൊഴിചിലുകളും 
പുതിയ പ്രതീക്ഷകള്‍ ആണ് ...
ചില്ലകള്‍ വീണ്ടും തളിര്ക്കുമെന്നും 
പൂക്കുമെന്നും ..
സൌഹൃധതിന്റെ പക്ഷികള്‍ 
സംഗീതം പൊഴിക്കും എന്നും
നിറമുള്ള പ്രതീക്ഷകള്‍ ...

ഓരോ ഋതുക്കളും
ഓരോ സ്വപ്ങ്ങള്‍ ആയിരുന്നു
മഴയ്ക്ക് ശേഷം ഒരു വസന്തം വരുമെന്നും
തൊടികളില്‍ നിറയെ പൂക്കള്‍ ചിരിക്കും എന്നും

ഓരോ ഉറക്കവും
ഓരോ സ്വപ്ങ്ങളെ ആയിരുന്നു
നഷ്ടപെടുത്തിയത് ...
അര്‍ത്ഥമുള്ളവയും ,നഷ്ടപെട്ടതും ആയ സ്വപ്ങ്ങള്‍


അതെ ...എന്റെ ഏകാന്തതകളില്‍
നിശബ്ദമായി നീ ഉപേക്ഷിച്ചു പോയ
ഒരു പുഞ്ചിരി മാത്രം ബാക്കി ആവുന്നു ,,,,,,
കറുത്ത വരകള്കൊണ്ട് കഴുതയുടെ മുഖം

ചുവന്ന വരകള്‍ കൊണ്ട് വെളുത്ത കണ്ണ്

അമവാസികളിലെ ഇടിമുഴക്കങ്ങള്‍ പോലെ

എന്നും ഭയം മാത്രം നല്‍കി

നീ തളക്കപ്പെട്ട

                                                     ഇരുളടഞ്ഞ മുറികളിലേക്ക് ...

                                                     ഞാനെന്ന സ്വപ്നം....

                                                     ഒരു കവിത ഉപേക്ഷിച്ചു

                                                       യത്ര ആവും മുന്പ് .....

                                                       
രക്ഷപെടാന്‍ ഇനിയും സമയം ഉണ്ട് ...

                                                        ഉറങ്ങാതെ ഇരിക്കണം ......................



ഇനി പൊട്ടുവനായി നിമിഷങ്ങളുടെ 
കുറച്ചു ഇഴകള്‍ മാത്രം ബാക്കി ....
ഒരു വിളക്കല്‍ പോലും അനുവദിക്കാതെ 
നമുക്ക് ഇഴപിരിഞ്ഞു പറന്നകലാം ...

"നിന്റെ പ്രണയം വിലക്ക് വാങ്ങാന്‍
ആവില്ലെന്നറിഞ്ഞപ്പോള്‍
എന്റെ കപട മുഖം ഈ
                                                                                     കൂനയില്‍ ഉപേക്ഷിക്കുന്നു "........

Tuesday, October 18, 2011

കഥാവശേഷന്‍



















കഥാവശേഷന്‍


സ്വപ്ങ്ങള്‍ നശിച്ച
അബോധത്തില്‍ ഉള്ളൊരു രാത്രിയില്‍
വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കുന്ന
എന്റെ ദുഷിച്ച നാവു ...
നിങ്ങള്‍ പിഴുതെടുക്കണം
പിടിച്ചു കേട്ടനാവാത്ത വിധം
അഹങ്കാരിയായ എന്റെ ചിന്തകളെ
നിങ്ങള്‍ കൊന്നു കുഴിച്ചു മൂടണം ...
എല്ലാത്തിനും ഒടുവില്‍
ആത്മാവിനെയും  ശരീരത്തെയും
നഷ്ടങ്ങളുടെ സൂചിയാല്‍,
മരണത്തിന്റെ നൂല് കോര്‍ത്ത്‌
എവിടെ എങ്കിലും പറത്തി വിടണം ......
പറഞ്ഞു തീര്‍ക്കാന്‍ ആവാത്ത വിധം
വലം കയ്യാല്‍ ചെയ്ത തെറ്റുകളെ
തെറ്റിധാരണ എന്ന് വിളിക്കരുത്

പറയാന്‍ മറന്നത്
............................

ഉറങ്ങാന്‍ സമയമായിരിക്കുന്നു
വേദനകളുടെ സുഖങ്ങളോടെ ...

സ്വപ്നഘാതകര്‍ക്ക്


സ്വപ്നഘാതകര്‍ക്ക്
...............................................

പൊള്ളയായ മൗന സമ്മതങ്ങളുടെ പാഞ്ചാലം
വെറുതെ ആവില്ല നീയും ,പിന്മുറക്കാരും ,
പൊതു സഭകളില്‍ വിവസ്ത്രര്‍ ആക്കപ്പെടുന്നത് ....
ചുണ്ണാമ്പ് ഉപേക്ഷിച്ചു ഡേറ്റ് ചോദിക്കുന്ന
ആംഗലേയ വാസികള്‍ ആയ വെളുത്ത യക്ഷികള്‍
വഞ്ചനയുടെ ലാഞ്ചന മറച്ചു വെച്ച്
ചുവന്ന ചുണ്ടിലെ വെളുത്ത ചിരികള്‍ ..
ഇന്ന് മുതല്‍ നിങ്ങളിലേക്ക് ഭീതിപൂര്‍വമേ
അടുക്കാന്‍ എനിക്കാവുന്നുള്ളൂ....
.................................................................................................
:മരണം ഉറപ്പിച്ചു
                                                                                         നീ എന്നില്‍ നിന്ന്
                                                                                        അടുത്ത മരം തേടി
                                                                                        യാത്ര ആവുമ്പോള്‍ 
                                                                                      .അകലനാവാത്ത വിധം
                                                                                    എന്റെ ആത്മാവ് നിന്നിലേക്ക്
                                                                                     ചേരുമോ എന്ന ഭയം

Saturday, June 25, 2011


















സ്വപ്‌നങ്ങള്‍
പുറത്ത് അടിഞ്ഞു കൂടിയ
കൊഴുപ്പ് കുരു പോലെ
വീര്‍ത്തു വീര്‍ത്തു ഒടുക്കം
കുറച്ചു ചലവും ചോരയുമായി
കിടക്ക വിരിയെ നനച്ചു പൊട്ടിത്തെറിച്ചു

അമ്മയും ദൈവവും

ഓര്മവെച്ച കാലം മുതല്‍
കൊതിയൂറുന്ന വിഭങ്ങള്‍
കണ്ണ് ഏത്തുന്നിടത് .
കൈ ഏത്താത്ത അകലത്തില്‍
പൊതിഞ്ഞു സൂക്ഷിക്കുന്നവര്‍


സുഹൃത്ത്‌

വഴിയിലെവിടെയോ കണ്ടെത്തി

കൈ പിടിച്ചു കൈത്താങ്ങ്‌ ആയി

ശവ പറമ്പില്‍ ഇടം അന്വേഷിക്കുമ്പോള്‍

ഒപ്പം നടക്കേണ്ട സഹയാത്രികന്‍


ശ്രാദ്ധം

പതിനാറാം നാള്‍ കാക്ക കൊത്തി

പറന്നു പോയ ഒരു ഉരുള ചോറ്

എന്റെ ആത്മാവ് ....